കാടുവെട്ട് തൊഴിലാളി വെയിറ്റിംങ് ഷെഡില്‍ മരിച്ചനിലയില്‍

കാസര്‍കോട്: കാടുവെട്ടല്‍ ജോലിക്കായി വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തു മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, തണ്ണോട്ട്, കുണ്ടുവളപ്പിലെ പരേതനായ നാരായണന്‍റെ മകന്‍ രാജനാണ് (50) മരിച്ചത്. ഇന്ന് രാവിലെ മിന്നംകുളത്തുള്ള ഭാര്യാ വീട്ടില്‍ നിന്നു കാടുവെട്ടുന്ന മെഷീനുമായി ജോലിക്ക് ഇറങ്ങിയതായിരുന്നു. പിന്നീട് മുത്തനടുക്കത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് അവശനിലയില്‍ കാണപ്പെട്ട രാജനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: തമ്പായി. ഭാര്യ: രജനി. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പൗര്‍ണ്ണമി ഏക മകളാണ്. സഹോദരങ്ങള്‍: വിനോദ്, രാധ, ബിന്ദു, പരേതനായ സുനില്‍.